Total Pageviews

Friday, June 29, 2012

ഒരു കുറിപ്പ്

എന്‍റെ ചുവരിലെ കൃഷ്ണന്‍
      
        ഇപ്പോള്‍ എന്‍റെ മുറിയുടെ ഭിത്തിയില്‍ കതകിനഭിമുഖമായി കൃഷ്ണന്‍റെ ഒരു ഫ്രെയിം ചെയ്ത ചിത്രം തൂക്കിയിട്ടുണ്ട്‌. ആദ്യമായി ഞാനി ചിത്രം കാണുന്നത് ഏതാണ്ട് രണ്ടു രണ്ടര കൊല്ലം മുമ്പാണ്  എന്‍റെ സുഹൃത്തിന്റെ  പുസ്തകത്തില്‍ കുറെ തുണ്ടുകളായി.അതെ സുഹൃത്തിന്റെ  കസിന്‍ ചേച്ചിയാണ് ഈ ചിത്രം വരച്ചത്.
               വളരെ യാദ്രിശ്ചികമായിട്ടാണ അവളുടെ പുസ്തകത്തില്‍ ഞങ്ങളത്  കണ്ടെത്തിയത് .കൈയ്യില്‍ കിട്ടിയ ഒരൊറ്റ തുണ്ടില്‍ നിന്ന് തന്നെ ,ലോകത്തിലെ എല്ലാ epics -ഇലും  ഏറ്റവും സുന്ദരനെന്നു വിശേഷിക്കപെടുന്ന കൃഷ്ണന്‍ ആണെന്നത് വ്യക്തം. നീട്ടിവളര്‍ത്തിയ തലമുടിയും തലയിലെ മയില്പീലിയുമോക്കെയായി പെണ്ണിന്‍റെ എല്ലാ characteristics  -
ഉം ഉണ്ടായിട്ടും അങ്ങനെ ഒരു ചീത്ത പേര് കേട്ടിട്ടില്ലാത്ത സാക്ഷാല്‍ 'ശ്രീ'കൃഷ്ണന്‍. ആദ്യം അത് മറ്റാരെങ്കിലും കീറിയതായിരിക്കും എന്നാന്നോര്‍ത്തെത്. എന്നാല്‍ താന്‍ തന്നെയാണവീരകൃത്യം ചെയ്തതെന്ന് അവള്‍ തുറന്നു പറഞ്ഞു.പലപ്പോഴും അവള്‍ കൃഷ്ണനെ വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്, പിന്നെ അവളെന്തിന്നു ഈ ചിത്രം കീറിമുറിച്ചു? ഇനി അത് വരച്ച ചേച്ചിയോടുള്ള വല്ല നീരസവുമാവുമോ?അതോ വല്ല ആഗ്രഹ ലബ്ധിക്കുണ്ടായ തടസ്സമോ? അങ്ങനെ കുറെ ചോദ്യങ്ങള്‍ ഉന്നയിക്കുംമുമ്പ് തന്നെ എന്‍റെ കൈയ്യില്‍ കിട്ടിയ തുണ്ട് പിടിച്ചുവാങ്ങി അവള്‍ പുസ്തകം അടച്ചു വെച്ച്,എന്നിട്ട് അത് 'അവര്‍ ' തമ്മിലെ സ്വകാര്യ പ്രശ്നമെന്ന് പറഞ്ഞു ഒഴിഞ്ഞു.പിനീട് തിരക്കിയെന്ക്കിലും പ്രയോജനമുണ്ടായില്ല. ശെരി ഞാനെന്തിനു അവരുടെ കാര്യത്തില്‍ ഇടപെടണം! ചിലപ്പോള്‍, അവള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് മനസ്സിലായതുകൊണ്ടാവാം, മനുഷ്യസഹജമായ അസൂയയോടെ  ഞാനാ  ചാപ്റ്റര്‍ ക്ലോസ് ചെയ്തത്.
                പക്ഷെ ചിത്രത്തിന്‍റെ ഒരു പകര്‍പ്പ് എനിക്കുതെരാമെന്നു അവള്‍ സമ്മതിച്ചു.അങ്ങനെ ഏതോ പരീക്ഷ കാലത്ത് എനിക്കതവള്‍ സമ്മാനിച്ചു;ഒരു enlarged copy . നല്ല ചുവന്ന background -ഇല്‍ കടുംനീല നിറത്തിലാന്നു ചിത്രം തീര്‍ത്തിരിക്കുന്നത്. കാര്‍വര്‍ണ്ണന്‍ കരിമുഖില്‍വര്‍ണ്ണന്‍ എന്നൊക്കെ കേട്ടിട്ടുന്ടെങ്കില്ലും ആരും അത്ര ഇരുണ്ട കൃഷ്ണനെ വരച്ചു ഞാന്‍ മുമ്പ്  കണ്ടിട്ടില്ല ,എന്നിട്ടും ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്  ഏറ്റവും  സുന്ദരനായ കൃഷ്ണന്‍ .നിഷ്കളങ്കതയും പ്രണയവും തുളുമ്പുന്ന ഒരു കൗമാരക്കാരന്‍.
                ഞാന്‍ അവനെ ഒരു ലാപ്പ് കിട്ടിയ സന്തോഷത്തോടെ എന്‍റെ എഴുത്ത് മേശക്കു മുമ്പില്‍ ഒട്ടിച്ചുവെച്ചു.അതുകൊണ്ട് തന്നെ ഞാന്‍ എപ്പൊഴും അവനെ നോക്കിയിരുന്നു. അങ്ങനെ ഒന്നൊന്നര കൊല്ലം അവിടെ. പിന്നെ ആ സ്ഥലം ഒരു അലമാര കൈയേറിയപ്പോള്‍ ജനാലക്കല്‍ ചുരുണ്ടുകൂടി ഏഴെട്ടു മാസം.ശേഷം ഫ്രെയിം ചെയ്യാനുള്ള ആഗ്രഹത്താല്‍ തുടച്ചുവൃത്തിയാകി സ്വീകരണമുറിയില്‍ കൊണ്ടുവെച്ചു, അവിടെയും ചിലവിട്ടു കാണും നാലഞ്ചു മാസം.ഇതിനെല്ലാം ശേഷമാണ് അവനെ ഫ്രെയിം ചെയ്തതും  ഇപ്പോഴുള്ള സ്ഥാനത്ത് തൂക്കിയതും.

               എന്നാല്‍ ഏറ്റവും വലിയ തമാശ; ഞാന്‍ ഇതുവരെ തിരിച്ചറിയാതെ പോയ ഒരു element , വാസ്തവത്തില്‍ അതാണ്‌ എന്നെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.എന്തെന്നാല്‍ ഇപ്പോള്‍ ഇതെഴുതുമ്പോള്‍  മാത്രമാണ് ഞാന്‍ അവന്‍റെ കണ്ണുകള്‍ ശ്രദ്ധിച്ചത്.എന്‍റെ മുറിയുടെ ഒരു കോണില്‍    നിന്ന് എല്ലായിടവും നോക്കി കാണുകയാണ് Mr. . മുറിയുടെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും കണ്ണന്‍റെ കണ്ണുകള്‍ നമ്മളെ തന്നെ നോക്കുന്നു എന്ന അദ്ഭുതം ഞാന്‍ എന്തേ ഇതുവരെ  തിരിച്ചറിഞ്ഞില്ല. ഞാന്‍ ഇത്രനാളും   ഒരൊറ്റ കോണില്‍   നിന്ന് മാത്രം   നോക്കി കണ്ടതിന്റെ അപാകതയാവാം  ചിലപ്പോള്‍.
                ഇപ്പോള്‍ എന്‍റെ എഴുത്ത് മേശയുടെ  മുമ്പില്‍ ഇരിക്കുമ്പോള്‍ , കട്ടിലില്‍  കിടക്കുമ്പോള്‍ , മുറിയിലേക്ക്  കയറുമ്പോള്‍  എപ്പോള്‍  എങ്ങനെ  നോക്കിയാലും  കണ്ണന്‍  എന്നെ തന്നെയാണ്  നോക്കുന്നത്. അങ്ങനെ ഞാന്‍ ഉണരുമ്പോഴും  ഉറങ്ങുമ്പോഴും  വായിക്കുമ്പോഴും  എഴുതുമ്പോഴും  എന്നെ തന്നെ അക്ഷമനായി  നോക്കിയിരിക്കുന്ന  അവന്‍റെ കണ്ണുകള്‍ എന്നെ ഇപ്പോള്‍  വീണ്ടും  creator-നെ  ഓര്‍മിപ്പിക്കുന്നു  .ഞാന്‍ ഒരിക്കലും  കണ്ടിട്ടില്ലാത്ത  കേള്‍ക്കുക  മാത്രം  ചെയ്തിട്ടുള്ള   ആ കരങ്ങളുടെ  അട്ഭുതത്തിനെ. Really worship you. 

               

Friday, March 23, 2012

ജീവിതം വായിക്കുമ്പോള്‍ ...



'സിദ്ധാര്‍ത്ഥ' വായിക്കും മുമ്പ് തന്നെ
അവന്‍ കണ്ടെത്തിയ ജീവിതം
എനിക്ക് പരിചിതമാന്നെന്ന ഗര്‍വോടെയാണ്
ഹെസ്സെയുടെ പുസ്തകം അടച്ചുവെച്ചത്‌.
ഏകാന്തതയെ പ്രനയിച്ചുതുടങ്ങിയത്തോടെ
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണെന്നു
സ്വയം അഹങ്കരിക്കുകയും ചെയ്തു.
അപ്പോഴോ മറ്റോ ആണ് മുന്‍പരിചയം
ഉണ്ടായിരുന്നെങ്കിലും നീയുമായി അടുത്തത്.

ആദ്യം ഞാന്‍ മാത്രം പറഞ്ഞു കൊണ്ടിരുന്നു
നീ കേള്‍കുകയാണെന്ന് തന്നെ കരുതി
പക്ഷെ ഞാന്‍ ഓഷോയെ ഉരുവിടുമ്പോഴൊക്കെ ,നീ
എന്തൊക്കെയോ മോറി വെളുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരുപാടു വൈകി തിരിച്ചറിഞ്ഞു ;
എന്‍റെ വാക്കുകള്‍ക്കു ശബ്ദത്തിന്റെ തുണ ഉണ്ടായിരുന്നില്ലെന്ന്!
നീ അനുഭവിക്കുകയും ഞാന്‍ വായിക്കുകയും ചെയ്ത ജീവിതം
കാക്കയേയും കുയിലിനേയും പോലെ അന്യോന്യം ഉറ്റുനോക്കി.
തെറ്റ് പറ്റിയെന്നു പറയുന്നത് തോല്‍വിക്ക് സമാനമായിരുന്നു .
കീഴടങ്ങുവാന്‍ എനിക്ക് തീരെ വയ്യ...നിന്‍റെ മുമ്പില്‍ !...
'നിന്ദിതരും പീഠിതരും' വായിച്ചു കഴിഞ്ഞു
ഇപ്പോള്‍, 'പാവങ്ങള്‍ ' അന്വേഷിക്കുന്നു, നിന്‍റെ ജീവിതം പഠിക്കാന്‍!.

Saturday, April 9, 2011

Tea With Rapist

Tea With Rapist


                     അയാള്‍ എന്‍റെ ചായയില്‍ നിറയ്ക്കേണ്ട മധുരത്തെ കുറിച്ച് അല്പം ശങ്കയോടുകൂടി അത് നിര്‍വ്വഹിച്ചു.
ടി പാക്കറ്റ് കുറച്ചുനേരം ചായയില്‍ നിര്‍ത്തിയത് ഞാന്‍ ശ്രദ്ധിച്ചു.
            
        "Have it."

അഞ്ചാം  നിലയിലെ ചില്ലിട്ട AC restaurent -ല്‍  എന്‍റെ ഒട്ടിയ ഹാന്‍ഡ്‌ ബാഗിലേക്ക് നോക്കികൊണ്ടയാല്‍  പറഞ്ഞു.
അയാളുടെ വാക്കുകളില്‍ നേരത്തെ നിറഞ്ഞുനിന്നിരുന്ന ധാര്‍ഷ്ട്യവും പരിഹാസവും മറഞ്ഞുപോയിരിക്കുന്നു. പകരം മറ്റെന്തോ വികാരങ്ങള്‍ നിറഞ്ഞിട്ടുണ്ട്‌. അതില്‍ ആശ്ചര്യം അല്പം മുന്നിട്ട് നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല.

ഇന്നലെ വളരെ മാന്യനായ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് ഞാനിയാളെ  പരിചയപെട്ടത്.24 മണികൂര്‍ അതിനുള്ളില്‍ എല്ലാം തിരിഞ്ഞിരിക്കുന്നു. 
ചിലപ്പോള്‍ ഇയാളും ഇങ്ങനെ കരുത്‌നുണ്ടാവും.സ്ഥിരം പ്രതീക്ഷകളുടെ വീഡിയോകളും ഫോട്ടോകളുമായി tea table -നു എതിര്‍വശത്തേക്ക് എന്നെ ക്ഷണിച്ചുവരുത്തുമ്പോള്‍ ഇത്തരം ഒരു പ്രതികരണം...അയാള്‍...never! 

       ഒരു ചായ പകര്‍ന്ന ലഹരിയില്‍ തിളങ്ങിയ അയാളുടെ കണ്ണുകളില്‍,എനിക്ക് എട്ടോ ഒമ്പതോ വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ -വീട്ടില്‍ ഞാന്‍ തനിച്ചാണെന്ന് അറിയുന്ന  നേരം-ഒരു ചായ കുടിച്ചുപോകാനെത്തിയ ബന്ധുവിന്‍റെ മുഖം തെളിഞ്ഞു.                    
         
        "But you haven't reached puberty at that time." നിര്‍വികാരനായി അയാള്‍ പറഞ്ഞു.
        
        "ഹും,ഇത് പ്രായത്തിന്‍റെ പ്രശ്നം തന്നെയാണ്.ഞാന്‍ അന്നൊരു കൊച്ചു കുട്ടി ആയിരുന്നു എന്നത് തന്നെയാണ് ഇവിടെ പ്രധാനം.ഒരൊമ്പത് വയസ്സുകാരിയില്‍ നിന്ന് എന്ത്  reaction ആണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?
എന്തോ സംഭവിച്ചു എന്നോര്‍ത്തു സ്തംഭിച്ചു പോയ ഒരു ബാല്യത്തെ മനസ്സില്‍ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.അയാള്‍..അയാള്‍ തന്നെ അവളുടെ വായ മൂടികെട്ടിയപ്പോള്‍ ഒന്നും ആരോടും പറയാതെ..
അറിവില്ലായ്മയുടെ എല്ലാ ഭയങ്ങളോടും  കൂടി...
          It was terrible.
     You can't never conceive it ." 

ആരുന്നതിനുമുമ്പ്   ഒരു കവിള്‍ ചായ കുടിച്ചു.കൈയ്യില്‍  തലചായിച്ചു കുറച്ചുനേരം ഇരുന്നപ്പോള്‍ ഒരാശ്വാസം.
     മുഖമുയര്‍ത്തിയപ്പോള്‍, he seemed restless.നിസ്സംഗധയോടെ അയാള്‍ പറഞ്ഞു.
        "പത്തു പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവം നിന്നെ ഇപ്പോഴും haunt ചെയ്യുന്നെങ്കില്‍ നിനക്കൊരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് ഇന്നലെ കടന്നു പോയത്.അതിന്‍റെ തെളിവുകള്‍ എന്‍റെ കൈയ്യില്‍ ഭദ്രവും."
ഗൗരവത്തോടെ അയാള്‍ തുടര്‍ന്ന്.
          "എനിക്കും നിനക്കും ജീവിക്കണം."


          "അതെ ജീവിക്കണം.നിങ്ങള്‍ക്കത് എങ്ങനെയുമാവാം ,ഏതു രീതിയിലും.ഞാന്‍ മനസ്സിലാക്കിയിടത്തോളം നിങ്ങളുടെ ജീവിതം പണത്തില്‍ മാത്രമാണ്.അതിനുവേണ്ടി ഏതറ്റംവരെയും നിങ്ങള്‍ പോകും.ആരെയും കൊല്ലും.നിങ്ങളെ ഞാന്‍ കുറ്റപെടുത്തുന്നില്ല.
       പണ്ട് സ്കൂളില്‍ മോറല്‍ സൈന്‍സ് പുസ്തകത്തില്‍ ഒരു കഥ വായിച്ചിട്ടുണ്ട്.
       യേശുവിന്‍റെ  മണവാട്ടി ആകയാല്‍ തന്‍റെ പരിശുദ്ധി നശിപ്പിക്കാന്‍ ശ്രമിച്ച പുരുഷന്‍റെ  മുമ്പില്‍ വെച്ച് ഒരു ചില്ല് കഷ്ണം കൊണ്ട് ഉദരം പിളര്‍ത്തി  ആത്മാഹുതി ചെയ്ത കന്യാസ്ത്രിയുടെ കഥ.
അവരെ വാഴ്ത്തപെട്ടവളക്കുന്ന സമൂഹമാണ് നമുക്കുള്ളത്.ഇത്തരം കഥകള്‍ വയിച്ചുവളരുന്ന തലമുറയും.     
 
So  നിങ്ങളുടെ തൊഴില്‍ നല്ലൊരു സമ്പാധന മാര്‍ഗം തന്നെയാണ്.Professionalism -ത്തിന്‍റെ ലോകത്തെ ഒരു apt പ്രൊഫഷണല്‍ .'A professional rapist'.hm..its ഫൈന്‍."




           "നീ എന്‍റെ ജീവിതത്തെ കുറിച്ച് ആശങ്കപെടെണ്ട.അതെന്‍റെ ഇഷ്ടം പോലെ ഞാന്‍ നോക്കികൊള്ളാം ."
പണ്ട് നീ പലതും വായിച്ചിരിക്കാം അനുഭവിചിരിക്കാം.ഇനിയും ദുരനുഭവങ്ങള്‍ വന്നടിയതിരിക്കാന്‍ വേണ്ടിയാണ്‌ നിന്നെ ഞാന്‍ വിളിച്ചത്."
ഒരു നിമിഷത്തിനു ശേഷം അയാള്‍ തുടര്‍ന്ന്.
         "ഞാന്‍ ഇതാദ്യമായല്ല....നീ പറഞ്ഞതുപോലെ തികച്ചും professional
ഞാന്‍ മൂലം ഇതുവരെ  മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.ആത്മഹത്യ ചെയ്യാനുള്ളവര്‍ അത് ചെയ്തിരിക്കും .ഞാന്‍ ഒരു നിമിത്തം മാത്രം.It 's usual in our society."

         "എന്‍റെ case നിങ്ങളുടെ ഫിലോസഫിക്ക്  ഒരപവാദമാണെന്ന്. മനസ്സിലാക്കികൊള്ളൂ.നിന്‍റെ ലിസ്റ്റിലെ നാലാം സ്ഥാനക്കാരിയാവില്ല ഞാന്‍.ജീവിതം ശരീരമാണെന്ന്  ഞാന്‍ കരുതുന്നില്ല.അത്തരം ചിന്തകള്‍ തനി വിഡ്ഢിത്തമാണ്.
 അതുവഴി സമ്പാധിക്കുന്നവര്‍......  
ജീവിക്കുക എന്നതിലുപരിയായി മറ്റെന്താണുള്ളത്?നിങ്ങള്‍ മാത്രമല്ല ഞാനും മറ്റെല്ലാവരും അതാഗ്രഹിക്കുന്നു,നിങ്ങള്‍ കൊന്നു കളഞ്ഞ പെണ്‍കുട്ടികളും അതാഗ്രഹിച്ചിരുന്നു,അവരെ വലയംചെയ്ത 
കപട സദാചാരബോധം മൂലം അവര്‍ തന്നെ അത് നശിപ്പിച്ചെങ്കില്ലും.          നിങ്ങളുടെ profession -ഇലെ ആദ്യത്തെ  mistake ആണ് നിങ്ങളുടെ മുമ്പില്‍ ഇരിക്കുന്നത്. "

AC യുടെ തണുപ്പില്ലും അയാളുടെ നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞു.എന്‍റെ കണ്ണിലേക്കു നോക്കാന്‍ ശ്രമിച്ചുകൊണ്ട്‌   അയാള്‍ പറഞ്ഞു.
         
          "ഒരു chance കൂടി ഞാന്‍ നിനക്ക് നല്‍കാം.നിന്‍റെ ജീവിതം safe ആണോ എന്നു നിര്‍ണ്ണയിക്കുന്നത് നിന്‍റെ കഴിവ്.ഇനി ഒരേ ഒരു meeting.
                I need ready cash."
        
          "ഇനി ഒരു മീറ്റിങ്ങിന്റ്റെ   കാര്യം എനിക്കില്ല,നിങ്ങള്‍ക്കുണ്ട്‌ ,എനിക്കറിയാം.
          പിന്നെ,എന്‍റെ ഭൂതകാലം നിങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെച്ചത് സഹതാപത്തിന് വേണ്ടിയല്ല.പ്രതേകിച്ചു  നിങ്ങളെ പോലൊരു മനുഷ്യനില്‍ നിന്ന്.നിങ്ങള്‍ പറഞ്ഞത്  ശരിയാണ്,ആ സംഭവം എന്നെ haunt ചെയ്യുന്നുണ്ട്.അതിലുമേറെ it was and it is tormenting me .കുറച്ചുകാലം മുമ്പ് വരെ അതിന്‍റെ ഓര്‍മകള്‍ പോലും ഞാന്‍ ഭയന്നു.പക്ഷേ ഇപ്പോള്‍ അവള്‍ അനുഭവിച്ച സംഘര്‍ഷമാന്നെന്നെ ഉപദ്രവിക്കുന്നത് .
         -അച്ഛനെ പോലും ഭയത്തോടെ നോക്കിപോയ അവസ്ഥ.ഇത്തരം സംവാദങ്ങളില്‍ തെറ്റുകാരിയെപോലെ  വീര്‍പ്പുമുട്ടിയ അവളുടെ കുഞ്ഞു മനസ്സ്.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തുമതിയായപ്പോള്‍,കുളിമുറിയിലെ ഇരുട്ടില്‍ വല്ലപ്പോഴും പൊന്തി വരുന്ന വയര്‍ പൊത്തിപിടിച്ച്‌ തേങ്ങിയ അവളുടെ നിരക്ഷരത.-   "          

അയാള്‍ ഒന്നും പ്രതികരിച്ചില്ല .മേശമേലിരുന്ന എന്‍റെ ഹാന്‍ഡ്‌ ബാഗില്‍ ആയിരുന്നു അയാളുടെ കണ്ണുകള്‍.
       
         "ഒരുപക്ഷേ എന്നെപോലോരുത്തിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കിത് ദഹിക്കില്ല, എനിക്കറിയാം.നിങ്ങള്‍ വിശ്വസിച്ചുകൊള്ളൂ,എന്നില്‍ നിന്നൊരു നേട്ടവും നിങ്ങള്‍ക്കുണ്ടാവില്ല.
നിങ്ങളുടെ മൊബൈലിലെ ഫോട്ടോസും വീടിയോസ്സും ഒന്നും തന്നെ എന്നെ ബാധിക്കില്ല.
അവയ്ക്ക് എന്‍റെ nudity പകര്‍ത്താന്‍ സാധിചിരിക്കും;but it can't read me ,my mind ,what I have developed through my regular chat with solitude.
         വീര്‍പ്പുമുട്ടലിനിടയില്‍ എനിക്ക് നഷ്ടപെട്ടുപോയ ബാല്യത്തിന്‍റെ ഓര്‍മ്മകളില്‍ ഇന്നലത്തെ സംഭവം,അതെന്നെ ഒരിക്കലും വേട്ടയാടുകില്ല.
    virility വിര്‍ഗിനിടി ഇതൊന്നും തന്നെ എന്‍റെ ലോകത്തില്ല."

അവന്‍റെ മുഖത്തു വീണ്ടും ഗൗരവം കടന്നു വന്നു.ധാര്‍ഷ്ട്യത്തിന്‍റെ  മുഖം മൂടി അണിയാന്‍ കഴിയാത്തവണ്ണം അവന്‍  ചൂളി പോയിരിക്കുന്നു.
അടുത്ത  മേശയിലേക്കാന്നയാള്‍  ഇപ്പോള്‍ നോക്കുന്നത്.സപ്ലെയെരുടെ കൈയ്യില്‍ നിന്ന് പാത്രം മേശയില്‍ വീണുടഞ്ഞു.നിശബ്ദമായി.
 ഗൗരവത്തോടെ തന്നെ അയാള്‍ സംസാരിച്ചു തുടങ്ങി.

        "നീ എന്നെ ഭയക്കുന്നില്ല,നിന്നെ ഭയപ്പെടുത്താന്‍ തക്ക വണ്ണം ഒന്നും തന്നെ എന്‍റെ പക്കല്‍ ഇല്ല.അപ്പോള്‍ ഞാന്‍ നിന്നെ ഭയപെടേണം.നിനക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാം,ആരെയും വിവരമരിയിക്കാം.എന്‍റെ പിന്നില്‍ വേറാരും ഇല്ല അതുകൊണ്ട് തന്നെ നിനക്ക് എന്നെ നശിപ്പിക്കുക വളരെ എളുപ്പമാണ്.
പക്ഷെ എനിക്ക് രക്ഷപെട്ടേ മതിയാകൂ."

      അയാള്‍ എഴുന്നേറ്റു.
കുടിച്ചുതീര്‍ക്കാത്ത ചായ കപ്പ് ബാക്കിയാക്കി ഞാനും.
മേശക്കടിയില്‍ ആരാലും ശ്രദ്ധിക്കപെടാതെ  നശിപ്പിക്കപെട്ട മെമൊറി കാര്‍ഡു മേശകാലിനോടരുമി കിടന്നു.

യാതൊരു അസാധാരണത്ത്വവുമില്ലാതെ  എന്‍റെ ഒരു ദിനം കൂടി കടന്നു പോയി.
അവനതു അപ്രതീക്ഷിതമായിരുന്നു. restaurent -ല്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തന്‍റെ തിരഞ്ഞെടുപ്പിലെ പിഴവ് മാത്രമാന്നു  ഇപ്പോള്‍ തന്‍റെ ഹൃദയത്തിന്‍റെ ഖനം വര്‍ധിപ്പിക്കുനതെന്ന് വിശ്വസിക്കാന്‍ അവന്‍ ശ്രമികുകയായിരുന്നു.   









Thursday, December 23, 2010

അവള്‍



                വികാരങ്ങള്‍ക്കും ഉണ്ടാകും  ആപേക്ഷിക ഭാരവ്യത്യാസ്സം  ? എന്‍റെ ഹൃദയത്തിനിത് താങ്ങാന്‍ കഴിയുന്നില്ല. ഈ ഹെവിനെസ്സ്... ഈറ്റിസ്‌ റിയലി അന്ബെയരബില്‍...
            അവള്‍...അവളെന്നെ അച്ഛനായിട്ടാണോ...
                പണ്ടവള്‍ അവളുടെ അമ്മയോട് തിരക്കിയിരുന്നു
                              "അമ്മേ അച്ഛന്‍ വരാത്തത് എന്തേ? "
പിന്നീട് സഹപാഠികളും അന്വേഷിച്ചു: "നിന്‍റെ അച്ഛന്‍ എവിടെ?" അന്ന് അവര്‍ക്ക് മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്ന കാലംതൊട്ടേ എനിക്കവളെ അറിയാം.
                      അന്നൊക്കെ  നിറഞ്ഞ മിഴിയുമായി അവളിരിക്കുന്ന  മേശയ്കരികിലെ ചില്ലുജാലകത്തിലേക്ക്  ഈ  പഴയ വീടിന്‍റെ ജനാലയ്ക്കലൂടെ അവളെ ഉറ്റുനോക്കിയ  എന്‍റെ കണ്ണുകളും  അവള്‍ പതുക്കെ  അറിഞ്ഞു തുടങ്ങി.
          പിന്നീടെപ്പോഴോ   അവളെന്‍റെ അരികില്‍ വന്നു.
              അവളുടെ കണ്ണുകള്‍ എപ്പോഴും എന്തോ തേടികൊണ്ടിരുന്നു. അപരിച്ചത്വത്തിന്റെ ഭയമോ ഭീതിയോ ആ കുഞ്ഞു  കണ്ണുകളില്‍ തുളുബിയതെയില്ല .എന്‍റെ ഗാലറിയിലെ എല്ലാ ചിത്രങ്ങളും അടക്കിവെച്ച ആകാംക്ഷയോടെ അവള്‍ വീക്ഷിച്ചിരുന്നു.
             അവള്‍ അധികമൊന്നും  സുംസാരിച്ചില്ല,ഞാനും; എന്നാല്‍  അവളുടെ കണ്ണുകള്‍ എന്നോട്  ഏറെയേറെ വര്‍ത്തമാനം പറഞ്ഞു.  വാചാലമായിതീര്‍ന്ന ആ  നിശബ്ദതയില്‍ അവളുടെ കുഞ്ഞു മനസ്സ് ഞാന്‍ വായിച്ചു കൊണ്ടിരുന്നു.
             അവളുടെ സാന്നിധ്യം എനിക്കെന്തോ കരുത്തു പകര്‍ന്നിരുന്നു. സംതിംഗ് മാജിക്കല്‍. എന്‍റെ ഏറ്റവും നല്ല പെയ്ന്ട്ടിംഗ്സു  പിറന്നത്‌ അവളുടെ സാന്നിധ്യത്തിലായിരുന്നു. അവളുമായുള്ള ഓരോ കൂടികാഴ്ചയ്യും എനിക്ക് വിലകൂടിയ ചിത്രങ്ങള്‍ സമ്മാനിച്ചു.
               പതിയെ അവളുടെ ചിത്രവും എന്‍റെ കാന്‍വാസില്‍ നിറഞ്ഞു
നിര്‍ഭയത്വം തുളുബുന്നതും  എന്തോ പരതുന്നതും പോലുള്ള കണ്ണുകള്‍,    ചുണ്ടിനിടയില്‍ എങ്ങോ മറഞ്ഞുപോയ പുഞ്ചിരി. 
                വാത്സല്യത്തോടെയുള്ള ഒരു നോട്ടമോ തലോടെലോ എന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.ഒരുപക്ഷേ അന്ന് ഞാന്‍ അവളെ മനസ്സിലാക്കിയിരുന്നെങ്കില്‍ ,ഇന്നലെ കരഞ്ഞതുപോലെ അവളുടെ അമ്മയ്ക്ക് ഒരിക്കലും കരയേണ്ടി വരില്ലായിരുന്നു. അവളുടെ സുഹൃത്തുക്കള്‍ അവളെ വെറുക്കില്ലായിരുന്നു. അവള്‍ സ്ഥിരം  വര്‍ത്തമാനം പറഞ്ഞിരുന്ന ചെറുപ്പക്കാര്‍ അവളെ ഒരിക്കലും ശപിക്കില്ലായിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പില്‍ അവള്‍ക്കു ഒരിക്കല്‍  കൂടി  തലകുനിക്കേണ്ടി വരില്ലായിരുന്നു...
               ഇന്നതോര്‍ക്കുമ്പോള്‍....അവള്‍ക്കു മുമ്പില്‍ ഞാന്‍ എത്രയോ  അക്ഷന്തവ്യമായ തെറ്റാണ്‌......
       
               പിന്നീടവളുടെ വരവ് നിലച്ചു.ശേഷം സംതൃപ്തിയോടെ ഒരു ചിത്രവും വരയ്ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ബാല്യത്തിന്റ്റെ നിഷ്കളങ്കതയില്‍ നിന്ന് കൌമാരത്തിന്റ്റെ തിരിച്ചറിവിലേക്ക്  സുന്ദരിയായ പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നു.ഒപ്പം അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു,  ചുണ്ടുകളിലെ  മൗനം വാചാലതയുടെ കൊടുമുടിയേറി.
               അപ്പോഴും എന്‍റെ മുറിയിലെ ജനാലയും അതിനപ്പുറം രണ്ടു  കണ്ണുകളും തുറന്നിരുന്നു. അവളെ കാണുക എന്‍റെ മാത്രം  അനിവാര്യതയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
               അവളുടെ ഒരു ചിത്രവും പിന്നീട്   ഞാന്‍ വരച്ചിട്ടില്ല, അല്ല ആഴ്ചകള്‍ക്ക് മുമ്പ് പഠനമുറിയിലെ  മേശയില്‍  പുതിയ ഹാന്‍ഡ് സെറ്റ് ചെവിയിലമര്‍ത്തി, അതിനോട്  കളികള്‍ പറഞ്ഞു പുഞ്ചിരിക്കയും  ആശ്ചര്യപെടുകയും അത്ഭുതപെടുകയും ആഹ്ലാദിക്കയും നീരസപെടുകയും ചെയ്യുന്ന അവളുടെ സന്തോഷം  പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതാണ്;പക്ഷെ അതിനു പറ്റിയ നിറകൂട്ട്‌ നിര്‍മ്മിക്കുക  അസാധ്യമായിരുന്നു.  എന്നാല്‍ അവളുടെ ആ പുതിയ ഉണര്‍വ് ഒരു ചെറു പുഞ്ചിരി എന്‍റെ ചുണ്ടില്ലും പടര്‍ത്തി. സെല്‍ ഫോണിലൂടെ അവളെ സന്തോഷിപ്പിച്ച ആ കൂട്ടുകാരനെ ഞാനും അറിയാതെ ഏറെ സ്നേഹിച്ചുപോയി. 
               വര്‍ഷങ്ങളോളം ,മൗനം ഒഴുകി നടന്ന ഞങ്ങളുടെ  കൂടികാഴ്ചകളില്‍ ഒരിക്കല്‍ പോലും അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ എനിക്ക് കഴിയാതെ പോയി,മറിച്ചു ഞാന്‍ വരച്ച  അവളുടെ ചിത്രം നോക്കിനില്‍ക്കെ  അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.  


               ഇന്നലെ,ഒരുപാട് ചെറുപ്പക്കാരുമായി ദിവസവും അവള്‍ തന്‍റെ പ്രണയം പങ്കുവെക്കുകയായിരുന്നു എന്നറിഞ്ഞപ്പോഴും എനിക്കവളോട് പുച്ഛം തോന്നിയില്ല.
               ജനാലയ്ക്കലൂടെ അവളുടെ വീടിനു മുമ്പിലെ ആള്‍ക്കൂട്ടം അവള്‍ക്കും അമ്മയ്ക്കും നേരെ  ശാപവാക്കുകള്‍ ചൊരിയുന്നത് കേട്ടുനിന്നപ്പോഴും അവളെ വെറുക്കുന്നത് എനിക്ക് ചിന്തിക്കാന്‍  കഴിയില്ലായിരുന്നു.
               പക്ഷെ അല്‍പ്പം മുമ്പ് പുഞ്ചിരി തൂകുന്ന മുഖവുമായി  അവള്‍ കടന്നുവന്നപ്പോള്‍ എനിക്കത്ഭുതവും ആദ്യമായി അവളോട്‌  വെറുപ്പും  തോന്നി. അവളുടെ മുഖത്തേക്ക് നോക്കാന്‍ പോലും  എനിക്ക്  സാധിച്ചില്ല. ഇന്നലെ വീടിന്‍റെ ഉമ്മറത്ത് തലകുനിച്ചു നിന്ന  പെണ്‍കുട്ടിയുടെ ദ്രുതഗതിയിലെ മാറ്റം.., അതെനിക്ക്  നിര്‍വചികാവുന്നതിലും അപ്പുറമായിരുന്നു.
               
                 അവളുടെ അസാന്നിധ്യത്തില്‍ ഞാന്‍ വരച്ച ചിത്രങ്ങള്‍  മുറിയുടെ ഒരു മൂലയില്‍ കൂട്ടിയിട്ടിരുന്നു. അവളതെല്ലാം പരിശോധിച്ചു.  
               "പിന്നീടെന്‍റെ ഒരു ചിത്രവും വരച്ചില്ലേ?  "     
ഒരു പരാധിയുടെ സ്വരത്തില്‍ അവള്‍ ചോദിച്ചു.
               അവളില്‍ നിന്നത്തരമൊരു ചോദ്യം അപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
      ഇല്ലയെന്നഭാവത്തില്‍ ഞാന്‍ തലയാട്ടി.
               പിന്നീടവള്‍ ഒന്നും മിണ്ടിയില്ല.
               കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അവളെന്‍റെ അടുത്ത് വന്നു, എന്‍റെ കണ്ണിലേക്കു  നോക്കി.ആ തീവ്രതയില്‍  ഞാനില്ലാതാകുന്നത്  പോലെ എനിക്ക് തോന്നി.
  അവളുടെ ചുണ്ടുകള്‍ മെല്ലെ ചലിച്ചു .     
                 "നിങ്ങള്‍ക്കെന്റ്റെ  അച്ഛനാകാമോ?"
      ഞാന്‍ സ്തബ്ധനായി. പതിനാറു വയസ്സുകാരിയുടെ  ചോദ്യത്തിനു  മുന്നില്‍ ഞാന്‍ ഒന്നുമല്ലാതായി. ഞാനിത്രനാളും  അഹങ്കരിച്ച എന്‍റെ വ്യക്തിത്വവും കാഴ്ചപാടുകളും എല്ലാം ആ ചോദ്യത്തിനു മുന്‍പില്‍ നിഷ്ഭ്രമമായി.
                       ഒരുത്തരത്തിനു കാത്തുനില്‍ക്കാതെ ചിരിച്ചുകൊണ്ടവള്‍  കടന്നു പോയി.
അപ്പോള്‍ മുതല്‍ എന്‍റെ മുറിയില്‍ ചിതറികിടക്കുന്ന അവളുടെ ചിത്രങ്ങള്‍ എന്നോട് നിര്‍ത്താതെ പരിഭവം പറയുന്നു.
                 
                അവള്‍ ദിവസവും വര്‍ത്തമാനം പറഞ്ഞിരുന്ന ചെറുപ്പകാര്‍ക്ക് അവള്‍ കേവലം  സുഹ്രിത്തുമാത്രമായിരുന്നില്ല, എന്നാല്‍ അവള്‍ അവരില്‍ ഒരച്ഛന്‍റെ സ്നേഹവും വാത്സല്യവും അടുപ്പവും  മാത്രമായിരുന്നു അന്വേഷിച്ചതെന്നറിയുമ്പോള്‍.....
            അച്ഛന്‍റെ  സാമീപ്യം തന്നെയായിരുന്നില്ലേ ചെറുപ്പം മുതല്‍ അവളുടെ കണ്ണുകള്‍ നിത്യവും  തേടികൊണ്ടിരുന്നത്‌? കൗമാരത്തില്‍ അവളുടെ ആഗ്രഹങ്ങള്‍ വേരുന്നിവന്നപ്പോള്‍ അവള്‍ ചില  താത്ക്കാലിക ആശ്വാസങ്ങള്‍ തേടുകയായിരുന്നോ? അവള്‍ക്കുമത് ഇന്ന് വരെ  അജ്ഞാതമായിരുന്നിരിക്കണം.
                           വയ്യ,എനിക്കിനി വയ്യ...ഈ ഭാരം... 
                                                            
                                                ***   ***   ***
   ആദ്യമായി ഏകാന്തത അയാള്‍ക്ക്‌ സഹിക്കാന്‍ കഴിയാത്തവണ്ണം   മടുപ്പുളവാക്കി.അവളുടെ പഴയ ചിത്രങ്ങളെല്ലാം അയാള്‍ നശിപ്പിച്ചു.
                 ഒരിക്കല്‍ കൂടി അയാളുടെ കാന്‍വാസില്‍ അവള്‍ നിറഞ്ഞു.
  ആ ചിത്രത്തിലെ പെണ്‍കുട്ടിയുടെ കണ്ണുകള്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു,അവളുടെ ചുണ്ടുകളില്‍ സുന്ദരമായ  മന്ദഹാസവും വിരിഞ്ഞിരുന്നു.

Wednesday, October 20, 2010

പ്രണയപൂര്‍വ്വം അപര്‍ണ്ണ

എനിക്ക് ഭ്രാന്താണെന്ന് തന്നെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളൂ.നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വികാരങ്ങളും ബന്ധങ്ങളും എല്ലാം തന്നെ അസംബന്ധമാണെന്ന് തന്നെ ധരിച്ചുവെചോളൂ.നിങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ അത് ഞാന്‍ എന്നോട് ചെയ്യുന്ന തെറ്റാകും.നമ്മുടെ കാഴ്ചപാടുകള്‍ വ്യത്യസ്തമാകാം എന്നാല്‍എന്റ്റേതാണ് ശരിയെന്ന്‌ എനിക്കുറപ്പുള്ളിടത്തോള്ളം അതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതല്ലേ ഉത്തമം. എനിക്കെന്റ്റെ ജീവിതം പൂര്‍ണമായി ജീവിക്കണം.അതിനാല്‍ എന്നെ എന്റ്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും ഒപ്പം ജീവിക്കാന്‍ അനുവദിക്കുക.
മകള്‍ അപര്‍ണ്ണ

ഒരു കുറിപ്പെഴുതിവെച്ചു അപ്രത്യക്ഷമാകുന്നതിന്റ്റെ വിഡ്ഢിത്തം അറിയാഞ്ഞിട്ടോ മകളെക്കുറിച്ച്‌ ചിന്തിക്കുന്നവരുടെ വേദന മനസ്സിലാക്കാഞ്ഞിട്ടോ അല്ല,ജീവിതത്തെ അതിലുമേറെ ഗാഡമായി ഞാന്‍ പ്രണയിക്കുന്നത്‌ കൊണ്ട് എനിക്കിവിടം വിട്ടേ പറ്റൂ. അവള്‍ തീരുമാനിച്ചു.

Pack ചെയ്ത ഡ്രസ്സുകള്‍ക്കിടയിലേക്ക് അദ്ദേഹത്തിന്‍റ്റെ പുസ്തകങ്ങള്‍ തിരുകി വെക്കാന്‍ അവള്‍ മറന്നില്ല. പഴമയുടെ മണമുള്ള പുസ്തകങ്ങള്‍ . അവള്‍ ജനിക്കുന്നതിനു എത്രയോ മുന്‍പ് തന്റ്റെ വേഷം മനോഹരമായി കൈകാര്യം ചെയ്തു ഭൂമിയോടു ഗൂട്ബ്യെപറഞ്ഞു പോയ അവളുടെ പ്രണയിതാവിന്റ്റെ 'ചിന്താഗതികള്‍ '. ജീവിതത്തെ അല്‍പ്പം philosophical-ആയി കണ്ടുതുടങ്ങിയപ്പോള്‍ അവളുടെ കാഴ്ചപാടുമായി യോജിച്ച അവള്‍ കണ്ടെത്തിയ ഒരേ ഒരു വൃക്തി ചരിത്രമാണെന്നത് പ്രണയത്തിനൊരു തടസ്സമല്ലലോ.

ഒരു സഹയാത്രികനെ അവളെന്നും ആഗ്രഹിച്ചിരുന്നു. അവളുടെ പാതയില്‍ അവളോടൊപ്പം സഞ്ചരിക്കുവാന്‍. അവളുടെ മനസ്സിലെ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍.അയാളിലൂടെ അവളെ തന്നെ മനസ്സിലാക്കാന്‍. ആ അറിവില്‍ അദ്ഭുതം കൂറാന്‍ .......

തകര്‍ത്തുപെയ്യുന്ന മഴയ്യില്‍ busstand-യിലെ ബഹളങ്ങള്‍ക്കിടയിലൂടെ അവള്‍ നടന്നു.അവള്‍ക്കു പുറപെടേണ്ട ബസ്സില്‍ അവളുടെ സീറ്റ് കണ്ടെത്തി അവള്‍ ഇരുന്നു. ലാപ്ടോപ്പിലൂടെ അവളുടെ വിരലുകള്‍ വേഗം ചലിച്ചു.  

സ്വപ്നങ്ങളില്ലെങ്കിലും സംവേദിക്കാന്‍ ഒരാളുള്ളപ്പോള്‍ എന്തിനു ആ സന്തോഷം കൈവിട്ടു എന്നെ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മനുഷ്യനോടൊപ്പം ജീവിച്ചു ജീവിതം നശിപ്പിക്കുന്നു. ജീവിതം ചില വിട്ടുവീഴ്ചകളാണെന്നു ചിലര്‍ പറയുന്നു. അങ്ങനെ വിട്ടുവീഴ്ചച്ചെയ്യാമായിരുന്നെന്കില്‍ മനുഷ്യര്‍ ഒരിക്കലും ഇവിടം വരെ എത്തുകില്ലായ്യിരുന്നു.നിങ്ങള്‍ ചെയ്യുന്നത് എത്ര ആയാസകരമോ പ്രയാസകരമോ ആകട്ടെ നിങ്ങളതില്‍ പൂര്‍ണമായി സന്തോഷിക്കുന്നെന്കില്‍ മാത്രം ചെയ്യുക.  

5 മിനിറ്റിനകം ബസ്സ് start ചെയ്യും. കുറച്ചു കാലം ഡല്‍ഹിയിലെ സുഹൃത്തിനൊപ്പം.ഇന്റ്റര്‍നെറ്റിലൂടെ പരിചയപെട്ടു എന്‍റെ ആരോ ആയി മാറിയ സുഹൃര്‍ത്ത്. എത്രയോ രാത്രികളില്‍ ഒരനാഥനായത്തിന്റ്റെ സുഖവും ദുഖവും ഉള്‍ക്കൊള്ളുന്ന അവന്‍റെ ശബ്ദം എന്‍റെ ഹെഡുഫോണില്‍ മുഴങ്ങിയിരിക്കുന്നു: "എന്‍റെ apartment- ന്‍റ്റെ വാതില്‍ നിനക്ക് വേണ്ടി എപ്പോഴും തുറന്നിട്ടിരിക്കുന്നു. നീയെന്നാഗ്രഹിക്കുന്നുവോ അന്ന് നിനക്കിവിടെ വരാം.എപ്പോള്‍ നീ പോകാനാഗ്രഹിക്കുന്നുവോ അന്ന് നിനക്ക് മടങ്ങാം.നീയിവിടെ പൂര്‍ണ്ണ സ്വതന്ത്രയായിരിക്കും." അവളുടെ ചിരിയാകും അവന്‍ കേള്‍ക്കുക. 
ഇന്ന് അര്‍പതീക്ഷിതമായ ഒരു രംഗപ്രവേശം.അവന്‍ നിനയ്ക്കാത്ത നേരത്തെ കോളിംഗ് ബെല്‍. അവനതെങ്ങനെ സ്വീകരിക്കും?

അനാഥനെന്ന കൂട്ടില്‍ അവന്‍ ഒതുങ്ങികൂടിയിരിക്കുന്നു.പക്ഷേ അവനെന്നെ നന്നായി മനസ്സിലാക്കിയിട്ടുണ്ടു. എന്തോ ഒരിക്കലും അവനെന്നെ ഭ്രാന്തിയെന്നു വിളിച്ചിട്ടില്ല.  

നിര്‍വചിക്കാനാവാത്ത എത്രയോ ആത്മബന്ധങ്ങളാല്‍ ഞാന്‍ ചുറ്റപ്പെട്ടിരിക്കുന്നു. ..എല്ലാം പ്രണയമാണ്. ജീവിചിരിക്കുന്ന ഓരോ നിമിഷത്തെയും ഞാന്‍ പ്രണയിക്കുന്നു.  
ചിന്ത അവളെ കൂടുതല്‍ ഉന്‍മേഷവതിയാക്കി. 
പുറത്തു തിമിര്‍ത്തു പെയ്യുതിരുന്ന മഴ തോന്നു . പുറത്തെ കോലാഹലങ്ങളിലേക്ക് ശീതീകരിച ബസ്സിന്‍െറ ജനല്‍പാളികള് താഴ്ത്തി. ഇരച്ചു കയറിവന്ന തണുത്ത കാറ്റ് തന്നെ തലോടുന്നതായി അവള്‍ക്കു തോന്നി .
സൂര്യന്റെ പുതുവെളിച്ചത്തില്‍ വോള്‍വോ ബസ്സിന്റെ തുറന്നിട്ട ഏക ജനാലയിലൂടെ പത്ത് വയസ്സുകാരന്‍ ബാലന്‍ മയില്‍പീലി നീട്ടി. അതുവാങ്ങി വിലയ്ക്കൊപ്പം പുഞ്ചിരിയും സമ്മാനിച്ചവള്‍ യാത്ര തുടര്‍ന്ന് .

Friday, July 2, 2010

Glimpses of 26/11 Mumbai Attacks

Going deep into the realities of 26/11 attacks, we could not ignore the book: ’who Killed Karkare? The real face of terrorism in India’ by Mushrif, the Ex IPS officer, which was 1st, published on October 2009. The book points to the new face of terrorism going inside India in the name of religion & caste. The red hands of so called Brahminists in the attack is clearly pictured in this book. The book says-among the 10 terrorists present at the time of the attack, 2 of them were brahminists –including Ajmal Kasab-and they were recruited by the reputed political leaders in India so as to slay Maharashtra ATF chief Hemant Karkare, who dared to move against them. Though I don’t believe in it firmly, I do not see anything unnatural to reject it completely (The book is not a simple description of his views in addition it comprises numerous evidences to prove him), so I left this to you guys. I include a small write up on this book available in internet and an interview with the Author: Mushrif along with this post.
Pharos Media releases a new book “Who Killed Karkare? — The real face of terrorism in India” written by a former senior police officer. For the first time, it profoundly probes into the “Islamic terrorism” in India. The book rationally says a nationwide network of Hindutva terror that has its tentacles spread up to Nepal and Israel is out to destroy the India most Indians have known for ages and to re-mould it into some kind of Afghanistan under the Taliban. Of particular interest is the book’s detailed study of the 26/11 attack on Mumbai during which Maharashtra ATS chief Hemant Karkare was killed. The writer, a former IG Police of Maharashtra, SM Mushrif, has restructured a fearsome picture out of former Maharashtra ATS chief Hemant Karkare’s charge-sheet against involved Hindutva terrorists like Lt. Col. Purohit, Sadhvi Pragyasingh Thakur and others. The charge-sheet pointed towards a mind-bogging nationwide conspiracy with international support to destabilize the constitutional order and the secular democratic Indian state that upholds it, to be replaced by a Hindutva.The state run according to a new Constitution. For that the conspirators were prepared for a massive bloodbath, using bomb attacks on religious places to trigger an anti-Muslim holocaust. Political violence, or terrorism, by State as well as by non- State actors has a long history in India. The allegation that sections of and individual Indian Muslims indulged in “terrorism” surfaced for the first time with the ascent of the Hindutva forces in mid-1990s and became state policy with the BJP’s coming to power at the Centre. With even “secular” media joining the role as stenographers of security agencies, this became an accepted fact so much so that common Indians and even many Muslims started believing in this false propaganda. This book, by a former senior police officer, with a distinguished career that included unearthing the Telgi scam, peeps behind the propaganda screen, using material mostly in the public domain as well as his long police experience. It comes out with some startling facts and analysis, the first of its kind, to expose the real actors behind the so-called “Islamic terrorism” in India whose greatest feat was to murder the Maharashtra ATS chief Hemant Karkare who dared to expose these forces and paid with his life for his courage and commitment to truth. While unearthing the conspiracy behind the murder of Karkare, this book takes a hard look at some of the major incidents attributed to “Islamic terrorism” in India and finds them baseless. An interview with Mushrif by Vicky Nanjappa. (Available in the net) What led you to write the book? This topic interested me. I was collecting material on the various communal riots that have rocked our country. As I was doing so, a strange thing happened. There was a spate of bomb blasts, which started to rock the nation. The frequency of blasts started to increase after 2005. This was the time the Intelligence Bureau came into the limelight in a very big way. I started to wonder how IB reports could start appearing in the media when intelligence is supposed to be secretive.A doubt crept into my mind. I realised that the IB had intentionally come into the picture so that it could misguide the nation and take every investigation on the wrong track. Look at the Malegaon case. It proves everything that I am trying to say. This is when I thought that I should pen my thoughts. According to you, these cases of terrorism would not have occurred had it not been for the communal riots. The Babri Masjid [ Images ] incident and the Gujarat riots were a turning point. Your book alleges that Hindu fundamentalists carried out a major share of terror acts in India. Are you suggesting that outfits like the Students Islamic Movement of India have absolutely no role in terrorism? The cases against the Students Islamic Movement of India are fake. All the boys who were arrested were found to be innocent during the course of the investigation. Look at the cases in Hyderabad. The court dismissed the cases against the boys. Are you saying the police and Intelligence Bureau intentionally framed organisations like SIMI Look at the Nanded case. Wasn't it suppressed? Is it only right-wing groups that spread terror? Is Pakistan an angel? No. That is not what I am trying to say. Pakistan is our enemy and a threat from them is always there. They have caused enough damage in Kashmir [ Images ]. What happened in Mumbai is a reality. It was an attack by Pakistan-based groups and there is no denying that. This brings us to the title of your book. Who, according to you, killed Mr. Karkare? I have analyzed the Mumbai attacks thoroughly. All the reports that are available suggest that the IB was aware of the attack at least five days in advance. They knew the entire operation; the route these terrorists were taking. However, it is strange that they did not pass on this information to the Mumbai police. Instead, they alerted the Coast Guard, who everyone knows has very limited resources. My question is: Why were the Mumbai police not told about it? This lack of intelligence led to the Mumbai attacks and some right-wing groups taking advantage of the situation to kill Karkare.See, the thing is these right-wing groups, who were upset with the investigation into the Malegaon incident, could not have thought of any other opportunity to kill Karkare. Had they done so on some other occasion, then without batting an eyelid, the blame would have been on them. They made good use of this lack of intelligence and were also aware that in the midst of such a big attack, Karkare would surely come on to the road to battle the terrorists. They synchronized the attack to perfection and killed him. If you recall, there was a specific threat to his life the very same day. It is clear that they wanted to see the back of Karkare at any cost. I salute this officer, even though he was my junior, for the manner in which he carried out the Malegaon investigation. He did it so systematically that it made several persons uneasy. Are you 100 per cent sure of what you are saying? I would not say I am 100 per cent sure. But I would also not rule out the possibility. This is an alternative theory which must be probed into. I have based this theory on various reports, including those that have appeared in the newspapers. So you allege the attack on Mr Karkare was synchronised by right-wing groups while the rest of the operation was carried out by the Laskhkar-e-Tayiba. Yes, that is right. Once again, I maintain that on Karkare's death, an alternative theory should be formed and the angle probed into. Your book alleges that there was a deliberate attempt to block intelligence to the Mumbai police. Yes, intelligence was deliberately blocked. I don't know why it was blocked. This, in fact, makes me wonder whether it was done to facilitate Karkare’s killing. Look at the way things unfolded. The IB was aware of the entire attack five days earlier. Instead of tipping off the Mumbai police they tell the Coast Guard. Prior to the attack, the Union home department handed over 35 (cell phone) numbers to the IB, which were being used by the Lashkar to plan the attack. Interestingly, the terrorists used three of these numbers at the time of the operation. Why didn't the IB track down these numbers when they had it with them? Why did the probe into these numbers start only after the attacks? All this is fishy and only creates more and more doubts in one's mind. Do you really think another probe should be conducted into Mr. Karkare's death? I have made a demand and suggested this in my book. Maybe I am not 100 per cent correct. But if a section of people think there is an alternative theory to his death, then why not probe it? But that theory has already been probed and dismissed by the Mumbai police's Crime Branch. Yes, I know that. Let them probe it once again. However, the probe must be independent. The IB should not be involved in this probe and all officers associated with the existing team looking into the Mumbai attacks should not be part of the team probing this angle. I have made my suggestion and it is up to the government to look into the matter. Book is available at Pharos Media, New Delhi; and will shortly be released nation-wide. Book: Who Killed Karkare? The Real Face of Terrorism in India Author: Mushrif Publisher: Pharos Media (www.pharosmedia.com), New Delhi.